നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്ന് ഏ ഴര കിലോ സ്വർണം പിടികൂടി. ചെന്നൈയിൽനിന്ന് സ്പൈസ്ജെറ്റ് വിമാനത്തിൽ എത്തിയ മുംബൈ സ്വദേശിനി സോനംലക്ഷ്മിയിൽനിന്ന് 116 ഗ്രാം വീതമുള്ള 17 സ്വർണബിസ്കറ്റുകൾ ഡി.ആർ.ഐ പിടികൂടി. സാധാരണ ആഭ്യന്തര വിമാനത്തിൽ വരുന്നവരെ പരിശോധിക്കാറില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ നേരിട്ടെത്തിയത്.
വിമാനം ഷാർജയിൽനിന്ന് നെടുമ്പാശ്ശേരിയിൽ വന്നശേഷം ചെന്നൈയ്ക്ക് പോകുകയായിരുന്നു.
ഷാർജയിൽ നിന്നുമെത്തിയ ഏതെങ്കിലും യാത്രക്കാരൻ വിമാനത്തിനകത്ത് സ്വർണം ഒളിപ്പിക്കുകയും യുവതി ആഭ്യന്തര യാത്രക്കാരിയായി കയറി പുറത്തെത്തിക്കാൻ ശ്രമിക്കുകയുമാകാം ചെയ്തതെന്ന് സംശയിക്കുന്നു. സ്വർണം കൊണ്ടുവന്നയാെള തിരിച്ചറിയാൻ യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്. ഷാർജ യാത്രക്കാരുടെ ലിസ്റ്റ് ഡി.ആർ.ഐ പരിശോധിക്കും.
കുവൈത്തിൽ നിന്ന് കുവൈത്ത് എയർവേസിൽ വന്ന ആന്ധ്ര സ്വദേശികളായ രണ്ട് പേരിൽ നിന്ന് അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. വ്യായാമത്തിനുപയോഗിക്കുന്ന ഡംബലുകൾക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.