പാലക്കാട്: തൃശൂരിൽനിന്ന് കോയമ്പത്തൂരിലെ ഷോറൂമിലേക്ക് കൊണ്ടുപോയ കല്യാൺ ജ്വല്ലേഴ്സിെൻറ 98.05 ലക്ഷം രൂപ വിലമത ിക്കുന്ന സ്വർണാഭരണവും കാറും വാഹനങ്ങളിലെത്തിയ സംഘം കവർന്നു. വാളയാറിന് സമീപം കെ.ജി ചാവടിയിൽ തിങ്കളാഴ്ച ഉച്ച യോടെയാണ് സംഭവം.
സ്വർണാഭരണങ്ങളുമായി സഞ്ചരിച്ച കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാരെ സ്കോർപിയോ, മാരുതി കാറുകളിൽ ആറുപേരടങ്ങുന്ന സംഘം പിന്തുടരുകയായിരുന്നു. കെ.ജി ചാവടിയെത്തിയപ്പോൾ വാഹനത്തിന് കുറുകെ നിർത്തി രണ്ടുപേരെ വലിച്ചിറക്കിയാണ് കവർച്ച നടത്തിയത്.
സ്വർണം സൂക്ഷിച്ച കല്യാൺ ജ്വല്ലേഴ്സിെൻറ സൈലോ കാറുൾപ്പെടെയാണ് സംഘം തട്ടിയെടുത്തത്. ജീവനക്കാരെ ഇറക്കിവിട്ടു. ഇവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കെ.ജി ചാവടി പൊലീസ് സ്റ്റേഷനിലും പാലക്കാട് എസ്.പിക്കും പരാതി നൽകിയതായി കല്യാൺ ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.