ചെന്ത്രാപ്പിന്നി (തൃശൂർ): എടത്തിരുത്തി പുളിഞ്ചോടിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി മാഞ്ഞൂർ സ്വദേശി കണിയാംപറമ്പിൽ വീട്ടിൽ സുധീഷിനെയാണ് (കണ്ണൻ-38) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിൽ കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തോടെയാണ് പുളിഞ്ചോട് തെക്ക് ഭാഗത്ത് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ വെച്ച് എടത്തിരുത്തി കൊല്ലാറ നാരായണെൻറ മകൻ ഗിജു മർദനമേറ്റ് മരിച്ചത്. ഇരുവരും തമ്മിൽ റോഡിൽ വെച്ചുണ്ടായ വാക്കേറ്റം മർദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എസ്.ഐ പാട്രിക്, എ.എസ്.ഐ അബ്ദുസ്സലാം, പൊലീസുകാരായ നജീബ്, അഭിലാഷ്, അഖിലേഷ്, പ്രബിൻ ചെട്ടിയാറ, അനൂപ്, രാജേഷ്, ജോജോ, വിപിൻദാസ്, ഹബീബ്, രാഹുൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.