ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു

ആലുവ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയലിരുന്ന യുവാവ് മരിച്ചു. പെരിന്തൽമണ്ണ ഇരവിമംഗലം മാങ്കടകുത്ത് വീട്ടിൽ സുകുമാരൻറെ മകൻ ജിതേഷ്(42) ആണ് മരിച്ചത്.  ഉളിയന്നൂരിൽ വർത്തോടത് കവലയിൽ പ്രവത്തിക്കുന്ന എഞ്ചിനീയറിങ് വർക്ക്ഷോപ്പിനോട് ചേർന്ന മുറിയിൽ വെച്ചുണ്ടായ അപകടത്തിലാണ് ജിതേഷിന് പൊള്ളലേറ്റത്. 

ഈ മാസം 15നായിരുന്നു അപകടം. പാചക വാതക ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഈ സമയം ഇയാൾ മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. ശബ്‌ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ ആലുവയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളത്തേക്കും കൊണ്ടുപോയി. ജിതേഷ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. 

തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മരണം. ബുധനാഴ്ച്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. അമ്മ: പാഞ്ചാലി, ഭാര്യ: ജിഷ. മക്കൾ: ലന, ലിയ (വിദ്യാർഥിനികൾ). സഹോദരൻ: ഗിരീഷ്. 

Tags:    
News Summary - gas explotion accident -local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.