തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്ന് മൂന്നേമുക്കാൽ ക്വിൻറൽ- 375 കിലോ- കഞ്ചാവ് പിടികൂടി. എറണാകുളം- പട്ന എക്സ്പ്രസിെൻറ കാർഗോ ബോഗിയിൽ നിന്നാണ് എക്സ ൈസ് ഇൻറലിജൻസും സ്പെഷൽ സ്ക്വാഡും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. കേരളത്തിൽ ഏ റ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
എറണാകുള ത്ത് നിന്നും പട്നയിലേക്ക് പോകുന്ന 22643 സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിെൻറ കാർഗോ വാ ഗണിലാണ് ഭീകരമായ അളവിൽ കഞ്ചാവ് കണ്ടെത്. എറണാകുളത്തേക്ക് പോകുേമ്പാൾ ഉണ്ടായിരുന്ന കുറെ ചാക്കുകൾ അതേപടി തിരിച്ച് പോകുേമ്പാഴും കാർഗോ വാഗണിൽ കണ്ടപ്പോൾ തോന്നിയ സംശയത്തിെൻറ പേരിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
റെയിൽവേ പൊലീസ് വിവരമറിയിച്ചതനുസരിച്ച് എക്സൈസ് അധികൃതർ എത്തി പരിശോധന നടത്തിയപ്പോൾ അവർ ഞെട്ടി- അട്ടിയിട്ട 11 ചാക്കുകളിൽ കഞ്ചാവ്. സംശയിക്കാതിരിക്കാൻ മെഹന്തി(മൈലാഞ്ചി) രൂപേണ പൊടിച്ച രീതിയിലുള്ള കഞ്ചാവും കണ്ടെത്തി.
ഇത് ഒഡിഷയിൽ നിന്നും കടത്തിയതാണെന്നാണ് സംശയിക്കുന്നത്. പാർസൽ ആർക്കുള്ളതാണെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നും അന്വേഷണം പട്നയിലേക്കും വ്യാപിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു. ഉത്സവകാലത്തിനൊപ്പം തെരഞ്ഞെടുപ്പ് കാലമായതിനാൽ കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുണ്ടാവുമെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ എസ്.ഷിജു, ഇൻറലിജൻസ് പ്രിവൻറീവ് ഓഫിസർമാരായ ടി.ജി. മോഹനൻ, കെ.എസ്. ഷിബു, ഒ.എസ്.സതീഷ് , തൃശൂർ സർക്കിൾ ഓഫിസിലെ സി.കെ. ബാഷ്പജൻ, സുധീരൻ, പി.എൽ. ജെയിൻ, ഇ.കെ. ബാബു, അനീഷ്, മോഹൻദാസ്, ഗോപകുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ബെനഡിക്ട്, പ്രകാശൻ, രാധാകൃഷ്ണൻ, , ജോണി, മനോജ്കുമാർ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.