തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിൽ രാവിലെ നടത്തിയ വാഹന പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സ്വദേശി സാലമോൺ രാജ് (20) ആണ് പിടിയിലായത്. കോട്ടയത്തെ കോളേജുകളും സ്കൂളുകളും കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിനു കൈമാറാനാണ് കഞ്ചാവുമായി എത്തിയതെന്ന് പ്രതി വ്യക്തമാക്കി.
എക്സൈസ് ഇൻസ്പെക്ടർ എസ് .കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജി.സുനിൽ രാജ് ,ആർ .രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.ദിലീപ് കുമാർ, എസ് ബിജു ,പി.വിജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയോ പിടികൂടിയത്. മേൽനടപടികൾ സ്വീകരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കും. ചെക്ക് പോസ്റ്റിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും എക്സൈസ് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.