ശ്രീജിത്ത്, അഖിൽ കുമാർ, നിതിൻ രാജ്

കഞ്ചാവ് കടത്ത് മൂവർ സംഘം പിടിയിൽ

ഹേമാംബിക നഗർ (പാലക്കാട്): ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം എത്തിച്ചതെന്ന് കരുതുന്ന 9. 810 കിലോഗ്രാം കഞ്ചാവ് സഹിതം മൂന്ന് യുവാക്കൾ പിടിയിലായി. മലപ്പുറം എടക്കര കുന്നുമ്മൽപ്പൊട്ടി നരേക്കാവ് സ്വദേശികളായ ശ്രീജിത്ത് (24), നിധിൻരാജ് (22), കാസർകോട് ഉടുമ്പുതല മാടക്കൽ അഖിൽ കുമാർ (32) എന്നിവരാണ് താണാവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിന് സമീപം പാതവക്കിൽ ഹേമാംബിക നഗർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്. പ്രതികൾ മുമ്പും ലഹരിമരുന്ന് കേസിലും ക്രിമിനൽ കേസുകളിലും പ്രതിയായവരാണെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, പി.എസ്. സോമൻ, ഹേമാംബിക നഗർ എസ്.ഐ എച്ച്. ഹർഷാദ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Gang of three arrested for smuggling Cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.