സുരേഷ്

സംഘം ചേർന്ന് മർദിച്ച സംഭവം: ഒരാൾ പിടിയിൽ

സുൽത്താൻ ബത്തേരി: ജീപ്പിന് മുന്നിൽ കാർ നിർത്തിയത് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. നൂൽപുഴ നഗരംച്ചാൽ ഇടപ്പാട്ട് വീട്ടിൽ ഇ.എസ്. സുരേഷിനെയാണ് (63) അറസ്റ്റ് ചെയ്തത്.

വധശ്രമത്തിനാണ് കേസ്. കഴിഞ്ഞ 10ന് വൈകീട്ടോടെ നഗരംച്ചാലിൽ വെച്ചാണ് സംഭവം. സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ജീപ്പിന് മുന്നിൽ കാർ നിർത്തിയത് മാറ്റുവാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

സുരേഷടക്കമുള്ള എട്ടോളം പേർ യുവാക്കളെ മർദിക്കുകയും സുരേഷ് യുവാക്കളിലൊരാളെ സ്റ്റീൽ പാത്രം ഉപയോഗിച്ച് തലക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. സുൽത്താൻ ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ.വി. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, മുരളീദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Gang beating incident-One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.