തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാതിരുന്ന ശക്തികൾ സ്വാതന്ത്ര്യസമരത്തെ തങ്ങളുടേതാക്കാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ‘ഖാദിയും മഹാത്മാഗാന്ധിയും’ എന്ന വിഷയത്തിൽ ഖാദി വർക്കേഴ്സ് ഫെഡറേഷനും ഖാദി ബോർഡ് എംേപ്ലായീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും ഇല്ലാതിരുന്നവർ തങ്ങൾക്ക് പങ്കുണ്ടായിരുന്നുവെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ഇൗ ശ്രമം തിരിച്ചറിയാൻ നമുക്ക് കഴിയണം. വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ നാടിെൻറ സൗന്ദര്യം. ഇൗ ചിന്ത ഇന്ന് ഏറെ പ്രസക്തവുമാണ്. വിശാലതാബോധമാണ് ഗാന്ധി നമ്മളെ പഠിപ്പിച്ചത്. എല്ലാറ്റിനുമുപരി മനുഷ്യരെല്ലാം ഒന്നാണെന്ന ബോധവും പഠിപ്പിച്ചു. ഇൗ ബോധം സങ്കുചിത-വർഗീയവാദികൾക്ക് ഇഷ്ടപ്പെടാതിരുന്നതിെൻറ ഫലമാണ് ഗാന്ധിവധം. നാടിനെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉപാധികൂടിയാണ് ഗാന്ധിസ്മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.