കൊച്ചി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ നടപടി ഹൈകോടതി റദ്ദാക്കി. ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട്, അൽ അസർ മെഡിക്കല്‍ കോളേജ് തൊടുപുഴ, എസ്.ആര്‍. മെഡിക്കല്‍ കോളേജ് വര്‍ക്കല, പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട് എന്നീ കോളേജുകളിൽ പ്രവേശനം നടത്താമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.
ഇൗ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകാമെന്ന് എൻട്രൻസ് കമ്മീഷണർക്ക് കോടതി നിർദേശം നൽകി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന അനുമതി വിലക്കിയത്. നാലു മെഡിക്കൽ കോളേജുകളിലുമായി 550 സീറ്റുകളിലാണ് പ്രവേശനം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.