കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മുൻ ജീവനക്കാരിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. സ്ഥാപനത്തിൽ ജോലിചെയ്യവെ പീഡിപ്പിെച്ചന്നാണ് പരാതി. കേസിൽ വിശദ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേെസടുത്തേക്കും. നിലവിൽ പത്തോളം കേസുകളാണ് മോൻസണിനെതിരെയുള്ളത്.
കൊച്ചി: ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥെൻറ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസിൽ മോൻസൺ മാവുങ്കലിനെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30 വരെ ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടു. പുരാവസ്തു തട്ടിപ്പുകേസിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം കഴിഞ്ഞ ദിവസം തിരികെ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് പുതിയ കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
െകാച്ചി: സ്വന്തം പ്രശസ്തി വർധിപ്പിക്കാനും സമൂഹത്തിലെ വമ്പന്മാരുമായുള്ള അടുപ്പം വർധിപ്പിച്ച് സ്വാധീനം ശക്തമാക്കാനും മോൻസൺ വൻതോതിൽ പണം ചെലവഴിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഒട്ടേറെ പൊതുപരിപാടികൾ സ്പോൺസർ ചെയ്തിട്ടുണ്ട്.
ഇതു കൂടാതെ സംഘടനകൾക്കും സ്വകാര്യ ആഘോഷ പരിപാടികൾക്കും വൻതുക നൽകിയതായും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.