ന്യൂഡൽഹി: പോക്സോ കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ ഹൈകോടതികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതിവേഗ വിചാരണ കോടതികൾ സ്ഥാപിച്ച് പോക്സോ കേസിലെ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി നിർദേശമുണ്ട്. ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാനും ഹൈകോടതികൾ രൂപീകരിക്കണം. അഭിഭാഷകനായ ശ്രീവാസ്തവ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
12 വയസു വരെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്നതിനുള്ള ഒാർഡിനൻസിന് കേന്ദ്രമന്ത്രിസഭ ഏപ്രിൽ 21ന് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.