തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ വ്യാജ ഉദ്യോഗസ്ഥൻ 10 വർഷം ജോലി ചെയ്തതായി തെളിവുകൾ പുറത്തുവന്നിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പും പൊലീസും. പൊലീസ് നടപടി സ്വീകരിക്കാൻ മേലധികൃതരിൽനിന്ന് നിർദേശം കിട്ടിയിട്ടില്ലെന്ന് തിരൂരങ്ങാടി ജോ. ആർ.ടി.ഒ സി.പി. സക്കറിയ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പിൽനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തിരൂരങ്ങാടി എസ്.ഐ എൻ. സുജിത് അറിയിച്ചത്.
സംഭവം വിവാദമായതോടെ, ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി കമീഷണർ എം.പി. ജെയിംസ് തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെത്തി അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി കമീഷണർ ബുധനാഴ്ച ട്രാൻസ്പോർട്ട് കമീഷണർക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. വകുപ്പുതലത്തിൽ നടപടി ഒതുക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.