സബ്സിഡി സാധനങ്ങൾ കിട്ടാനില്ല, ഒടുവിൽ സമ്മതിച്ച് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം റേഷൻ അരിവിതരണത്തിൽ യാതൊരു തടസ്സവുമില്ല.

സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശ സർക്കാ‍ർ പരിശോധിക്കുന്നുണ്ട്. വില വർധിപ്പിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നില്ല. പൊതുവിപണിയിലെ വിലക്കയറ്റത്തിനൊപ്പം കാലാനുസൃതമായ വ‍ർധനയാണ് സബ്സിഡി സാധനങ്ങൾക്കുമുണ്ടാകുക.

സർക്കാറിന്‍റെ വിപണി ഇടപെടൽ പദ്ധതി നടപ്പാക്കിയ 2010-11 സാമ്പത്തിക വർഷം മുതൽ 2023-ആഗസ്റ്റ് വരെ സർക്കാറിൽ നിന്ന് സപ്ലൈകോക്ക് ലഭിക്കാനുള്ള കുടിശ്ശിക 1507.71 കോടിയാണ്. അതേസമയം ജനുവരി 25 വരെയുള്ള കണക്ക് പ്രകാരം സപ്ലൈകോക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ 792.20 കോടി വിവിധ ഇനങ്ങളിലായി നൽകാനുണ്ട്.  

Tags:    
News Summary - food minister finally agreed to not get the subsidized goods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.