കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛൻ മരിച്ച് ഒറ്റപ്പെട്ട മനുഷക്ക് സഹായവു മായി ജിജുവെത്തി. മനുഷക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചുനല്‍കാമെന്ന് എറണാകുളം ഞാറക്ക ല്‍ സ്വദേശി മൂഞ്ഞോലി ജിജു ജേക്കബ് ജില്ല കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്കി. മാവൂര ിനടുത്ത് ചെറൂപ്പ മണക്കാട് ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അച്ഛൻ മരിച്ച് മനുഷ ഒറ്റപ്പെട്ടത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സഹായമേകാൻ ജിജു തയാറായത്.
മനുഷയെ ദത്തെടുക്കാമെന്ന് ആലപ്പുഴ തുേമ്പാളി സ്വദേശികളായ ജതീഷ്-താര ദമ്പതികൾ സന്നദ്ധതയറിയിച്ചിരുന്നു. എന്നാല്‍, സ്വന്തമായി സ്വത്തില്ലാത്ത ജതീഷിന് കുഞ്ഞിനെ ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞാണ് ജിജു രംഗത്തെത്തിയത്.
ദത്തെടുക്കുകയാെണങ്കിൽ വൈപ്പിന്‍ എളങ്കുന്നപുഴയിലുള്ള വീടും സ്ഥലവും ജതീഷിന് നല്‍കാമെന്ന് ജിജു ജേക്കബ് അറിയിച്ചിരുന്നു. എന്നാൽ, മനുഷക്ക് മുതിർന്ന സഹോദരന്മാരുള്ളതിനാൽ ദത്തെടുക്കൽ നിയമപരമായി നടത്താനാകില്ലായിരുന്നു. തുടർന്നാണ് വീട് നിർമിച്ചു നൽകാമെന്ന് ജിജു കോഴിക്കോട്ടെത്തി രേഖാമൂലം ഉറപ്പു നൽകിയത്. സ്ഥലം ലഭിക്കുന്നമുറക്ക് വീട് നിർമിച്ചുനല്‍കും.
ജ്യേഷ്ഠസഹോദരനും സിനിമ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി.ജി. അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കലക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു.
മനുഷയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത ആലപ്പുഴ തുമ്പോളി സ്വദേശി ജതീഷും ഭാര്യയും ജിജുവിനൊപ്പമുണ്ടായിരുന്നു. ദത്തെടുക്കാൻ കഴിയാത്തതിെൻറ സങ്കടത്തിലാണ് ഈ ദമ്പതികൾ. കാറ്ററിങ് ബിസിനസ് നടത്തുകയാണ് ജിജു. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ‘ഗിവ് ആൻഡ് ടേക്ക്’ എന്ന സ്ഥാപനം ജിബുവും ജിജുവും സുഹൃത്തുക്കളും ചേര്‍ന്നാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.