കിളിമാനൂർ: നിരവധി ക്രിമിനൽ കേസുക ളിലെ പ്രതിയായതിനെ തുടർന്ന് പൊലീസ് കാപ്പ ചുമത്തിയ വാഴോട് മൈലകുന്നിൽ വീട്ടി ൽ എ.നിസാ(40)മിനെ തട്ടിക്കൊണ്ടുപോ യി മർദിച്ച സംഘത്തെ റിമാൻറ്ചെയ്തു. കാണാതായ നിസാമിനെ അവശ നിലയിലാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച ഗുണ്ടാസംഘത്തിലെ നാലുപേരെ യും ഇവർക്ക് സഹായം നൽകിയയാളെയും കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊല്ലം,അയത്തിൽ, പടിഞ്ഞാ റ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട്, സതി നിവാസിൽ ബിനു (32), പുല്ലമ്പാറ,വിജിഭവനിൽ വർക്കി എന്ന ബിജു (39),നരിക്കല്ല്മുക്ക്, ബിസ്മി ബംഗ്ലാവിൽ ഷെറിൻ മുബാറക്ക് (38 ), ഇവർക്ക് സഹായങ്ങൾ നൽകിയ തൊടു പുഴ, ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻറ് ചെയ്തത്. സംഭവവു മായി ബന്ധമുള്ള മറ്റ് മൂന്ന് പ്രതികൾക്കാ യുള്ള തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 28-ന് രാത്രി ഒൻപത് മണിയോടെ പഴയകുന്നുമ്മേൽ പഞ്ചായ ത്ത് ബസ്റ്റാൻഡിന് സമീപത്തുനിന്നുമാ ണ് നിസാമിനെ ഗുണ്ടാസംഘം തട്ടികൊ ണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.