മത്സ്യത്തൊഴിലാളി ക്വാറൻ്റീൻ കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഓച്ചിറ : കോവിഡ് നീരീക്ഷണത്തിൻ്റെ ഭാഗമായി ക്ലാപ്പനവള്ളിക്കാവ് കാവേരി ക്വാറൻ്റീൻ കേന്ദ്രത്തിൽ കഴിഞ്ഞുവന്ന മത്സ്യത്തൊഴിലാളി മുറിയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

കണ്ണൂർ, പയ്യന്നൂർ താഴത്തെ പുരയിടത്തിൽ സദേവനാണ് (42) മരിച്ചത്. കഴിഞ്ഞ നാലുവർത്തോളമായി അഴിയ്ക്കൽ ഹാർബറിൽ ജോലി നോക്കിവരുകയായിരുന്ന ഇയാൾ കഴിഞ്ഞ 13 - ന് പനി ബാധിച്ച് ബോധരഹിതനായി കുഴഞ്ഞു വീണിരുന്നു. പോലീസ് ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് അന്നേദിവസം രാത്രി ഒൻപത് മണിയോടെ നിരീക്ഷണാർഥം ക്വാറൻ്റീൻ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഇയാൾ പ്രഭാത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ഉച്ചയ്ക്ക് ഭക്ഷണവുമായി സന്നദ്ധ പ്രവർത്തകർ എത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിട്ടതായി കാണപ്പെട്ടു. വാതിലിൻ്റെ മുകൾഭാഗം വഴി നോക്കിയപ്പോൾ ഇയാൾ ഫാനിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടെത്.

ഇയാളുടെ കൈയ്യിൽനിന്നും രക്തം വാർന്നതായും കാണപ്പെട്ടു. ഓച്ചിറ പോലീസെത്തി . മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.