തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഗോഡൗണും ഔട്ട്ലറ്റും കത്തിനശിച്ചത് അപ്രതീക്ഷിതവും ഗൗരവവുമായ സംഭവമാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണശാലയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അപകടത്തെക്കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈകൊള്ളും. ഇതിനായി ഉന്നതതല യോഗം ചേർന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷണൽ പ്രൊസീജിയർ തയാറാക്കും. ഷോപ്പുകൾ മുതൽ എല്ലാ ബെവ്കോ സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. എല്ലാ സ്ഥാപനങ്ങളെയും ഫയർ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് മന്ത്രി പുളിക്കീഴിൽ എത്തിയത്. മാത്യു ടി. തോമസ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം അഡ്വ. ആർ. സനൽകുമാർ, ജില്ല കമ്മറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി. ആൻ്റണി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, ടി.എ. റെജികുമാർ, അഡ്വ. ആർ. മനു, ജോസഫ് തോമസ്, നിരണം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സി. പുരുഷൻ, കമ്പനി ജനറൽ മാനേജർ ജോയൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.