ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല ; വാഹന ഉടമകൾക്ക് പിഴ

ആലുവ:  കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ ഉടമകൾക്ക് നികുതി അടക്കുന്നതിനുള്ള സമയം നീട്ടി നൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായില്ല. ഏപ്രിൽ, മെയ്, ജൂൺ മാസത്തെ നികുതി അടക്കുന്നതിന് ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകിയതായാണ് മന്ത്രി പ്രഖ്യാപിച്ചത്. 

രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ നിയമസഭ സമ്മേളനത്തിലായിരുന്നു വാഹന ഉടമകൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും ഈ പ്രഖ്യാപനം ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇത് വാഹന ഉടമകൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ച് വാഹനങൾ നിരത്തിലിറക്കിയവർക്ക് നികുതി അടക്കാത്തതിൻറെ പേരിൽ വൻ തുക പിഴയാക്കാൻ നോട്ടീസുകൾ നൽകിയിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉത്തരവിറങ്ങാത്തതിൻറെ ഫലമായാണ് പിഴകൾ ഈടാക്കാനിട വന്നത്. ഉത്തരവ്  വൈകുന്നത് മൂലം കേരളത്തിന് വെളിയിലേക്ക് ഓട്ടം പോകാൻ പെർമിറ്റും ലഭികുന്നില്ല. ഈ ദുരിത കാലത്ത് മന്ത്രി നിയമസഭയിൽ നൽകിയ ഉത്തരവിന് വിരുദ്ധമായി നൽകിയ ചെക്ക് റിപ്പോർട്ടുകൾ പിൻവലിക്കാത്ത പക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് വാഹന ഉടമകളുടെ സംഘടനയായ കോൺട്രാക്ട് കാര്യേജ്  ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.