ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യ കേസിൽ അധ്യാപകർക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റാരോപിതരായ പ്രഫസർമാർ ഉൾപ്പെടെ ആർക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നാണ് അന്വേഷണം നടത്തിയ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അധ്യാപകരായ സുദർശൻ പത്മനാഭൻ, മിലിന്ദ് ബ്രഹ്മി, ഹേമചന്ദ്രൻ ഖരെ എന്നിവരാണ് തെൻറ മരണത്തിന് കാരണക്കാരെന്ന് ഫാത്തിമയുടെ മൊബൈൽഫോണിലെ ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. മറ്റു നിരവധി തെളിവുകളും ഫാത്തിമയുടെ കുടുംബാംഗങ്ങൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കാൻ തക്ക തെളിവുകൾ ലഭ്യമല്ലെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
െഎ.െഎ.ടിയിലെ അധ്യാപകർ, ഹോസ്റ്റൽ ജീവനക്കാർ, കൂടെ താമസിച്ചിരുന്ന വിദ്യാർഥിനികൾ, സഹപാഠികൾ തുടങ്ങി 150ഒാളം പേരെ ചോദ്യം ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. െഎ.െഎ.ടിയിലെ ഒന്നാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ഫാത്തിമയെ നവംബർ ഒമ്പതിനാണ് ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് നിലവിൽ സി.ബി.െഎക്ക് കൈമാറിയിരിക്കയാണ്. ഇവരുടെ അന്വേഷണ നടപടികൾ തുടങ്ങാൻ കാലതാമസം ഉണ്ടാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.