വളാഞ്ചേരി: നാല് പെൺകുട്ടികളെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. വളാഞ്ചേരിക്ക് സമീപം താമസിക്കുന്ന 47ക ാരനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ ടി. മനോഹരെൻറ നേതൃത്വത്തിലുള്ള സംഘം പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 10 , 13, 15, 17 വയസ്സുള്ളവരെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അവിടെ ഹോസ്റ്റലിലാണ് താമസം. വിദ്യാർഥികളിലൊരാൾ സ്കൂൾ അധികൃതരോടാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു.
വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
എസ്.ഐമാരായ എം.കെ. മുരളീകൃഷ്ണൻ, ടി. ഗോപാലൻ, എ.എസ്.ഐ ടി. ശിവകുമാർ, എസ്.സി.പി.ഒമാരായ എം. ജെറീഷ്, പി.വി. സുനിൽദേവ്, കെ. അൽത്താഫ്, സി.പി.ഒമാരായ പി.ടി. സിന്ധു, ശ്രീനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.