ഓൺലൈൻ ക്ലാസിനിടെ ഫാഷിസ്റ്റ് പ്രയോഗം: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

കാസർകോട്: ഓൺലൈൻ ക്ലാസിൽ കേന്ദ്ര സർക്കാറിനെ ഫാഷിസ്റ്റ് എന്ന് പ്രയോഗിച്ചതായ പരാതിയെ തുടർന്ന് കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർവകലാശാല കേരളയിലെ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്.

ഓൺലൈൻ ക്ലാസിൽ ഫാഷിസം നാസിസം എന്ന വിഷയത്തിൽ ലോകത്തിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പരാമർശിക്കുേമ്പാൾ നിലവിലെ ഇന്ത്യൻ ഭരണകൂടം ഫാഷിസ്റ്റ് ഭരണകൂടമാണ് എന്ന് പരാമർശിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി. എ.ബി.വി.പി കേന്ദ്ര മാനവശേഷി വകുപ്പിന് നൽകിയ പരാതിയിലാണ് നടപടി.

പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലുവിനു നിർദേശം നൽകിയിരുന്നു. എന്നാൽ, നടപടിക്ക് മാത്രമുള്ള കുറ്റകൃത്യം അധ്യാപകെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സർവകലാശാല എടുത്തത്.

കേന്ദ്ര സമ്മർദ്ദം ശക്തമായതോടെയാണ് നടപടിയെന്ന് കരുതുന്നു. ക്ലാസ് മുറിയിൽ അധ്യാപകെൻറ അകാദമിക് സ്വാതന്ത്ര്യത്തിനെതിരായ നടപടിക്കെതിരെ കെ. സച്ചിതാന്ദൻ ഉൾപ്പടെയുള്ള സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നിരുന്നു.


Tags:    
News Summary - Fascist expression during online class: Central University teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.