തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട േഫാനി ചുഴലിക്കാറ്റ് അ ടുത്ത 12 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തുടർന്നുള്ള 24 മണിക്കൂറിൽ അതിത ീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് തി ങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിെൻറ പ്രഭാവത്തിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്ന ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖാ പ്രദേശത്തും തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
നൂറോളം ബോട്ടുകളെക്കുറിച്ച് വിവരമില്ല
മട്ടാഞ്ചേരി: േഫാനി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തില്‍ അതിജാഗ്രത നിർദേശം നല്‍കിയിരിക്കെ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നൂറോളം ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ഇല്ല.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തി മൂന്നാഴ്ചക്കുശേഷമാണ് ഈ ബോട്ടുകൾ സാധാരണ തിരികെ ഹാർബറിൽ എത്തുന്നത്. ഇതിന് കണക്കാക്കി ഡീസൽ നിറച്ച് ഐസ് സ്റ്റോർ ചെയ്താണ് ബോട്ടുകൾ കടലിലേക്ക് തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.