കൊച്ചി: കോട്ടയത്ത് അർബുദമില്ലാത്ത യുവതിക്ക് കീമോ തെറപ്പി ചെയ്ത സംഭവത്തിന് പിന്നാ ലെ നടൻ സി.ജെ. കുഞ്ഞുകുഞ്ഞിെൻറ മരണത്തിന് പിന്നിലും അർബുദമില്ലാത്ത കീമോയാണെന്ന പര ാതിയുമായി കുടുംബം. തെറ്റായ ലാബ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആറുതവണ കീമോ തെ റപ്പി ചെയ്ത് പ്രതിരോധശേഷി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നാല് മാസം മുമ്പ് ന്യുമോണ ിയ ബാധിച്ച് ഭർത്താവ് മരിച്ചതെന്ന് ഭാര്യ മേഴ്സി പറയുന്നു. കുറ്റക്കാർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇവർ.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്ക െ ഫെബ്രുവരി 24നാണ് ചലച്ചിത്ര-നാടകനടനും സാമൂഹിക പ്രവർത്തകനുമായ കുഞ്ഞുകുഞ്ഞ് മരി ച്ചത്. ‘ഈ.മ.യൗ’, ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’, ‘ഫ്രഞ്ച് വിപ്ലവം’, ‘മട്ടാഞ്ചേരി’ തുടങ്ങിയ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. 2018 ആദ്യമാണ് കടുത്ത ചുമയെത്തുടർന്ന് കുഞ്ഞുകുഞ്ഞ് പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാനായിരുന്നു നിർദേശം. കൊച്ചിയിലെ ആശുപത്രിയിലെത്തി രക്തവും മറ്റും നൽകി. ശ്വാസ കോശാർബുദം രണ്ടാംഘട്ടം കഴിഞ്ഞെന്നായിരുന്നു ഹരിയാനയിലെ സ്വകാര്യലാബിൽ നടത്തിയ പരിശോധനയുടെ ഫലം. ചികിത്സക്ക് 15 ലക്ഷം ചെലവുവരുമെന്നും ഡോക്ടർ അറിയിച്ചു.
പരിചയക്കാരായ ചില ഡോക്ടർമാെര പരിശോധന ഫലം കാണിച്ചപ്പോൾ അർബുദം ഗുരുതര ഘട്ടത്തിലാണെന്നും ഏറിയാൽ മൂന്നുമാസമേ ജീവിക്കൂ എന്നും കീമോ ചെയ്താൽ ആയുസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു മറുപടി. തുടർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. സ്വകാര്യലാബിലെ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ 2018 മാർച്ച് മുതൽ ഒക്ടോബർ വരെ ആറ് കീമോ ചെയ്തു. ഈ സമയത്തൊന്നും അർബുദത്തിെൻറ ഒരു ലക്ഷണവും കുഞ്ഞുകുഞ്ഞ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് മേഴ്സി പറയുന്നു. പൂർണ ആരോഗ്യവാനായി എല്ലാ കാര്യങ്ങളും ചെയ്തു. ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചു. കീമോ മൂലം മുടി നഷ്ടപ്പെട്ടതല്ലാതെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കുഞ്ഞുകുഞ്ഞിന് അർബുദം തന്നെയാണോ എന്ന് കാണുന്നവരെല്ലാം സംശയം പ്രകടിപ്പിച്ചു -മേഴ്സി ‘മാധ്യമ’ത്തോട് പറഞ്ഞു.
കീമോക്കുശേഷം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധന റിപ്പോർട്ടിൽ നിലവിൽ അർബുദം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. രോഗം മാറിയതാണെന്ന ധാരണയിൽ തിരിച്ചുപോന്നു. കഴിഞ്ഞ ജനുവരി അവസാനമാണ് കുഞ്ഞുകുഞ്ഞിന് പനി പിടിച്ചത്. അത് ന്യുമോണിയയായി. ചികിത്സക്കിടെയായിരുന്നു മരണം. അർബുദമാണെന്ന ലാബ് റിപ്പോർട്ട് തെറ്റായിരുന്നെന്നും സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഇക്കാര്യം രണ്ടാമത് പരിശോധിക്കാതെ ചികിത്സ തുടങ്ങുകയായിരുന്നെന്നും മേഴ്സി പറയുന്നു. കോട്ടയം സംഭവത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകാനും നിയമനടപടി സ്വീകരിക്കാനുമാണ് കുടുംബത്തിെൻറ തീരുമാനം.
ദീർഘകാലം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ച കുഞ്ഞുകുഞ്ഞ് കൊച്ചി മുണ്ടംവേലി ചക്കാലക്കൽ ജേക്കബിെൻറ മകനാണ്.
ചികിത്സ നടപടിക്രമം പാലിച്ച് –സൂപ്രണ്ട്
കൊച്ചി: നടൻ കുഞ്ഞുകുഞ്ഞിന് കീമോ തെറപ്പി ചികിത്സ നടത്തിയത് ഇതുമായി ബന്ധപ്പെട്ട നടപടിക്രമം പാലിച്ചുതന്നെയായിരിക്കുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അനിത.
ഓരോ കേസിലും ഡോക്ടർമാർ നോക്കിയേ കീമോ തെറപ്പി, റേഡിയോ തെറപ്പി ചികിത്സകൾ ആസൂത്രണം ചെയ്യൂ. ഇക്കാര്യത്തിൽ പൊതുവായ പ്രോട്ടോകോൾ പാലിക്കാനാവില്ല. കുഞ്ഞുകുഞ്ഞിെൻറ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാതെ പറയാനാവില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.