തിരുവനന്തപുരം: പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് അടക്കമുളള പ്രക്ഷോഭ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള ശ്രമം പൗരത്വ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനെന്ന് വെൽഫെയർ പാർട്ടി. പ്രക്ഷോഭം തകർക്കാനുള്ള കേന്ദ്ര സർക്കാറിെൻറ പദ്ധതിയാണ് ഡൽഹി പൊലീസ് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം.
ഡൽഹി വംശഹത്യയിൽ പ്രതികളായ സംഘ്പരിവാർ നേതാക്കളെ രക്ഷപ്പെടുത്തി നിരപരാധികളെ വേട്ടയാടുന്നതിെൻറ ഭാഗമായി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിലാണ് ഡോ.എസ്.ക്യൂ.ആർ ഇല്യാസ് അടക്കം വിവിധ രാഷ്ട്രീയ സാമൂഹ്യ വിദ്യാർഥി നേതാക്കളുടെ പേരുള്ളത്.
ഡൽഹിയിലെ ചാന്ദ് ബാഗിൽ പൗരത്വ പ്രക്ഷോഭത്തിെൻറ ഭാഗമായി പ്രകോപനപരമായ പ്രഭാഷണങ്ങൾ നടത്തി എന്നുള്ളതാണ് കുറ്റപത്രം. കവിതാ കൃഷ്ണൻ, മീരാൻ ഹൈദർ, അനുഷ്ക പോൾ തുടങ്ങിയവരുടെ പേരുകളും കെട്ടിച്ചമച്ച സാക്ഷി മൊഴിയിലുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ നിരവധി കേസുകളെടുത്ത മുന്നനുഭവത്തിെൻറ അടിസ്ഥാനത്തിൽ മറ്റൊരു കള്ളക്കേസ് ചമക്കാനുള്ള ഡൽഹി പോലീസിൻറെ നീക്കമാണിതെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ക്യൂ.ആർ ഇല്യാസ് അടക്കമുള്ള പൗരത്വ പ്രക്ഷോഭകർക്കെതിരായ ഭരണകൂട വേട്ടക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിൽ പതിനായിരക്കണക്കിന് വീടുകളിൽ ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.