ഗുരുവായൂർ: മറുനാട്ടിലെ കോവിഡ് കാലം അതിജീവിച്ച് തെൻറ നാടിന് തുണയാവുകയാണ് ഗുരുവായൂരിലെ കാവീട് ചുങ്കത്ത് പാറേക്കാട്ടിൽ വർഗീസ് എന്ന പ്രവാസി. ബഹ്റൈനിൽ മുനിസിപ്പാലിറ്റി ജീവനക്കാരനായ ഇദ്ദേഹത്തിെൻറ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ 50,000 രൂപയുടെ വിലയൊന്ന് വേറെയാണ്. കൊറോണ വൈറസിെൻറ പിടിയിൽനിന്ന് മുക്തിനേടിയ ശേഷമാണ് വർഗീസ് തെൻറ നാടിെൻറ അതിജീവനത്തിന് കരുത്തുപകരുന്നത്.
ബഹ്റൈനിലെ മുനിസിപ്പാലിറ്റിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വർഗീസിനെ കോവിഡ് പിടികൂടുന്നത് ഏപ്രിൽ 18നാണ്. തൊണ്ടവേദനയും കുത്തി കുത്തിയുള്ള ചുമയും ഉണ്ടായപ്പോൾ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടു. ഏപ്രിൽ 27ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. തുടർച്ചയായി രണ്ട് പരിശോധനകളിൽ കൂടി നെഗറ്റീവ് കണ്ടതോടെ ആശുപത്രിയിൽനിന്ന് വിട്ടു. ഇപ്പോൾ ചികിത്സക്ക് ശേഷമുള്ള നിരീക്ഷണത്തിൽ കഴിയുകയാണ്.
നാട്ടിൽ കോവിഡിനെതിരെ നടക്കുന്ന അതിജീവന പോരാട്ടങ്ങളെ കുറിച്ചെല്ലാം അറിഞ്ഞുകൊണ്ടിരുന്ന വർഗീസ് അതിൽ തേൻറയും പങ്കുവേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ നാട്ടിലുള്ള ഭാര്യ ആനിയോടും മകൾ സൈജിയോടും പറഞ്ഞത്. ഇതനുസരിച്ച് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എക്ക് 50,000 രൂപ കൈമാറി. വ്യാപാരി വ്യവസായി സമിതി നേതാവ് ജോഫി കുര്യനോടൊപ്പം വർഗീസിെൻറ വീട്ടിലെത്തിയാണ് എം.എൽ.എ പണം സ്വീകരിച്ചത്. നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.