തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വീട്ടിൽ വൈൻ ഉൽപാദിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ജാഗ്രത, എപ്പോൾ വേണമെങ്കിലും എക്സൈസിെൻറ പിടിയിലാകാം. ഇത് നിയമവിരുദ്ധ പ്രവർത്തനമാണെന്നു കാണിച്ച് എക്സൈസ് സർക്കുലർ ഇറക്കി.
ക്രിസ്മസ്, പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട വ്യാജമദ്യ ഒഴുക്കും അനിഷ്ടസംഭവങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് നീക്കം. ഇൗ കാലത്ത് മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കും രൂപം നല്കി.
വീട്ടിൽ വൈൻ ഉൽപാദിപ്പിച്ചാൽ അബ്കാരി നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. വീടുകളിൽ വൈൻ ഉൽപാദിപ്പിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിൽപന നടത്തുന്നരീതി മുമ്പും ഉണ്ടായിരുന്നു. ഇക്കുറി അത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് എക്സൈസ്.
ഹോംമെയ്ഡ് വൈന്‍ വില്പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്താൽ പിടിയിലാകും. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നനിലയിലുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളും എക്സൈസ് നിരീക്ഷണത്തിലാണ്. വൈന്‍ ഉണ്ടാക്കുന്ന വിഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും പിടിയിലാകാൻ സാധ്യതയേറി.
വൈൻ ഉൽപാദിപ്പിക്കാൻ ശ്രമിച്ച ഒരാളെ തലസ്ഥാനനഗരിയിൽനിന്ന് കൈയോടെ പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.