കൊച്ചി: കേന്ദ്രസർക്കാറിെൻറ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഒേര ദിവസമായതോടെ വിദ്യാർഥികൾ ആശങ്കയിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (െഎസർ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് (സിഫ്നെറ്റ്) എന്നീ സ്ഥാപനങ്ങളിലേക്കാണ് ജൂൺ 25ന് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അന്ന് ഇൗദുൽ ഫിത്വർ ആകാൻ സാധ്യതയുള്ളത് വിദ്യാർഥികളെ കൂടുതൽ വലക്കുന്നു. അഖിലേന്ത്യതലത്തിൽ നടത്തുന്ന രണ്ട് പരീക്ഷകൾക്കും പ്ലസ് ടുവാണ് യോഗ്യത. െഎസറിൽ പ്രവേശനം നേടുന്നത് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ), സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ (എസ്.സി.ബി), ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജി.ഇ.ഇ) എന്നിവയുടെ അടിസ്ഥാനത്തിലാണ്.
രണ്ടാമത്തെ പ്രവേശന പരീക്ഷയാണ് 25ന് രാവിെല ഒമ്പതിന് നടത്തുന്നത്. സിഫ്നെറ്റിെൻറ ബി.എസ്സി ഫിഷറീസ് സയൻസ് (ബി.എഫ്.എസ്സി) പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ (സി.ഇ.ടി) ഞായറാഴ്ച രാവിലെ 10നാണ് തുടങ്ങുക.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയാണ് സംസ്ഥാനത്തെ െഎസർ പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ. സിഫ്നെറ്റിന് കൊച്ചിയിൽ മാത്രമാണ് കേന്ദ്രം. രണ്ട് പരീക്ഷകൾ തമ്മിെല വ്യത്യാസം ഒരു മണിക്കൂർ ആണെങ്കിലും രണ്ടിനും അപേക്ഷിച്ചവർ ഒന്ന് ഒഴിവാക്കേണ്ട അവസ്ഥയിലാണ്. രണ്ടുപരീക്ഷക്കും കഠിന പ്രയത്നം നടത്തിയവർ ഒരേ ദിവസമാണെന്ന് അറിഞ്ഞതോടെ നിരാശയിലായി.
അഖിലേന്ത്യ തലത്തിൽ നടത്തുന്ന പരീക്ഷകളായതിനാൽ മാറ്റിവെക്കുക പ്രയാസമാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. സിഫ്നെറ്റ് പരീക്ഷ ജൂൺ 10നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചർ നടത്തുന്ന ബിരുദ പരീക്ഷയുള്ളതിനാൽ 25ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.