പത്തനംതിട്ടയിൽ നടന്ന സംസ്ഥാന യുവജന കമീഷന് അദാലത്തില്‍ ചെയര്‍പേഴ്‌സൻ
ഡോ. ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ പരാതികൾ കേൾക്കുന്നു
പത്തനംതിട്ട: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമീഷന്റെ ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ഡോ. ചിന്ത ജെറോം കോഴിക്കോട് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എ.സി.പി കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന നിര്‍ദേശം പത്തനംതിട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച അദാലത്തില്‍ കമീഷന്‍ നല്‍കി.
ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമീഷന്റെ നിര്‍ദേശം അനുസരിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അടുത്ത സിറ്റിങ്ങില്‍ കണ്ടക്ടറെ നേരിട്ട് ഹാജരാക്കണമെന്നും കമീഷന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ 16 കേസാണ് പരിഗണിച്ചത്. പത്ത് കേസ് തീര്‍പ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി എട്ട് പരാതിയാണ് ലഭിച്ചത്.
കോളജുകളും ക്ലബുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരായ ശക്തമായ കാമ്പയിന്‍ ഉടന്‍ യുവജന കമീഷന്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സൻ ചിന്ത ജെറോം പറഞ്ഞു. കമീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, പി.എ. സമദ്, സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.