കോഴിക്കോട്: സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിെച്ചന്ന പരാതിയിൽ അറസ്റ്റിലായ രണ്ടു ജീവനക്കാർക്കെതിരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർ.പി.എഫ്) റെയില്‍വേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഫറോക്ക് റെയില്‍വേ സിഗ്നൽ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗം ടെക്നീഷ്യന്മാരായ കക്കോടി പ്രവീണ്‍രാജ്, ബത്തേരി ജിനേഷ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജീവനക്കാര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാവും.
രണ്ടുപേരെയും റെയില്‍വേ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കത്തെ തുടർന്ന് ഇരുവരും സിഗ്നല്‍ കേബ്ള്‍ മുറിച്ചതായാണ് പരാതി. 24ന് രാവിലെ കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലാണ് കേബ്ള്‍ മുറിച്ചതായി കണ്ടെത്തിയത്.
സിഗ്നൽ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ട്രയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നു. അന്വേഷണത്തിലാണ് ജീവനക്കാര്‍തന്നെയാണ് മുറിച്ചതെന്ന് ആർ.പി.എഫ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.