തിരുവനന്തപുരം: സുൽത്താൻബത്തേരിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ചപറ്റിയെന് ന് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സർവജന ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ്മുറികളിലെ കുഴികൾ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചെരിപ്പിടാതെ ക്ലാസ്മുറികളിലിരിക്കണമെന്ന ഒരു നിർദേശവും നൽകിയിട്ടില്ല. സ്കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ബത്തേരി ഗവ. സർവജന സ്കൂളിലെ വിദ്യാർഥിയായ പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകൾ ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.