ചെങ്ങന്നൂർ: സഹപ്രവർത്തകയുടെ പീഡന ആരോപണത്തെ തുടർന്ന് യുവനേതാവിനെ സംഘടനാ ചുമതലകളിൽനിന്ന് ഒഴിവാക്കി. സംഭവം അന് വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ.എ. രവീന്ദ്രൻ, ഷീദ് മുഹമ്മദ്, കെ.എസ്. ഷിജു എന്നിവരാണ് സമിതി അംഗങ്ങൾ.
ചെങ്ങന്നൂരിലെ ഡി.വൈ.എഫ്.െഎ ഭാരവാഹിയും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ യുവാവിനെതിരെയാണ് ആരോപണം. സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. നേരേത്തതന്നെ വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്കിടയാക്കിയിരുന്നെങ്കിലും പാർട്ടി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ആദ്യം നൽകിയ പരാതി യുവതി പിൻവലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡി.വൈ.എഫ്.െഎ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് തുടർനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്. കുറ്റം തെളിയിക്കപ്പെട്ടാൽ യുവനേതാവിനെതിരെ കർശന നടപടിയുണ്ടാകും.
ഏരിയ സെക്രട്ടറി വസ്തു വാങ്ങിയതിനെച്ചൊല്ലിയും യോഗത്തിൽ അഴിമതി ആരോപണമുയർന്നു. എന്നാൽ, ബാങ്ക് വായ്പയെടുത്താണ് വസ്തു വാങ്ങിയതെന്ന വിശദീകരണത്തെ തുടർന്ന് കൂടുതൽ ചർച്ച അനുവദിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.