ആറ്റിങ്ങല്‍: മുതലപ്പൊഴിയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം വര്‍ക്കല പാപനാശത്തിന് സമീപത്ത് കടലില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ എസ്.എസ്.പി ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ വക്കം തൊപ്പിക്കവിളാകം മണക്കാട്ട് വിളാകം വീട്ടില്‍ ബിഫുവിെൻറയും ജയശ്രീയുടെയും മകന് ദേവനാരായണന് (15), വക്കം നിലയ്ക്കാമുക്ക് അലിയിറക്കം വീട്ടില്‍ സോമന്-ബേബി ഗിരിജ ദമ്പതികളുടെ മകന് ഹരിചന്ദ് (15) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് എട്ട് പേരടങ്ങുന്ന സംഘം ബീച്ചിലെത്തിയത്. ഹാര്ബറിെൻറ വടക്ക് വശത്ത് കടലിൽ കുളിക്കവേ മൂന്ന് പേര് തിരയിൽപെടുകയായിരുന്നു. ബഹളംകേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ വക്കം സ്വദേശി രാഹുലി(15)നെ രക്ഷിച്ചെങ്കിലും മറ്റുള്ളവരെ കണ്ടെത്താനായില്ല.
മത്സ്യത്തൊഴിലാളികൾ, പൊലീസ്-ഫയര്‍ഫോഴ്സ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെൻറ് എന്നിവർ തെരച്ചിൽ തുടരവേയാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ മുതലപ്പൊഴിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ വര്‍ക്കല പാപനാശം - തിരുവമ്പാടി ബീച്ചുകള്‍ക്ക് സമീപം കടലില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശേഷം സംസ്കരിച്ചു. ദേവനാരായണെൻറ സഹോദരന് സൂര്യനാരായണന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.