കൊച്ചി: കൂട്ടുകാർക്കൊപ്പം കായലിൽ നീന്താനിറങ്ങിയ വിദ്യാർഥി മാനുവൽ (മനു -16) മുങ്ങിമരി ച്ചു. മരട് തോമസ്പുരം വേവുകാട്ടിൽ വീട്ടിൽ മാർട്ടിെൻറ മകനാണ്. ഞായറാഴ്ച ഉച്ചക്ക് ഒന് നരയോടെ വൈറ്റില തൈക്കൂടം പാലത്തിന് കീഴിലുള്ള കണ്ണാടിക്കാട് കായലിലാണ് അപകടം. സുഹൃ ത്തുക്കളായ ജോയൽ, അനോഷ്, ജിൽസ് എന്നിവരോടൊപ്പമാണ് മാനുവൽ കുളിക്കാനെത്തിയത്.
മാനുവലും ജോയലുമാണ് വെള്ളത്തിലിറങ്ങിയത്. മറ്റു രണ്ടുപേർ കരയിലിരുന്നു. ആദ്യമായാണ് മാനുവൽ ഇവിടെ നീന്താനിറങ്ങുന്നത്. സ്വിമ്മിങ് പൂളിൽ നീന്തി പരിചയമുണ്ടെന്ന് പറഞ്ഞാണ് മാനുവൽ ഇറങ്ങിയതെന്ന് കൂട്ടുകാർ പറഞ്ഞു. വെള്ളത്തിലിറങ്ങിയ മാനുവൽ ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജോയൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സുഹൃത്തുക്കൾ ബഹളംവെച്ചതോടെ സമീപവാസികൾ ഓടിയെത്തി പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു. മരട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസും രക്ഷാ ബോട്ടുമായി തിരച്ചിലിന് എത്തി. ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് മുങ്ങല്‍ വിദഗ്ധരടങ്ങിയ ഫയര്‍ഫോഴ്സിെൻറ സ്കൂബ ടീമും സ്ഥലത്തെത്തി.
വൈകീട്ട് 5.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയാണ് മാനുവൽ.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ. മാതാവ്: റിനി. സഹോദരങ്ങൾ: റിയ,ലിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.