തിരയിൽപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ പ്രവാസി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിെട പ്രവാസി മുങ്ങി മരിച്ചു. കോഴിക്കോട് ഗാന്ധിറോഡ് കേരള സോപ്സിനു സമീപം കണ്ണൻകടവത്ത് െക.ജി. പ്രതാപാണ് (47) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ഖത്തറിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രതാപ് 14കാരനായ മകൻ വിഘ്നേഷിനും അയൽവാസികളായ കൂട്ടുകാർക്കുമൊപ്പം  കടലിൽ പോയതായിരുന്നു. ലയൺസ് പാർക്കിനടുത്തുള്ള കടൽതീരത്ത് കുളിക്കുന്നതിനിെടയായിരുന്നു മകനും കൂട്ടുകാരായ ശബരിനാഥ് (14), രാഹുല്‍ (13) എന്നിവരും തിരയിൽപെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിെടയായിരുന്നു അപകടം.

സമീപത്തുള്ളവർ വിവരമറിയിച്ചതിെന തുടർന്ന് രക്ഷാബോട്ടുമായി പാഞ്ഞെത്തിയ ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സിലെ ലൈഫ് ഗാർഡുകളാണ് കടലിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ കടലിൽ മുങ്ങിയ പ്രതാപിനെ ലൈഫ് ഗാർഡുകൾ കരക്കെത്തിച്ചെങ്കിലും മരിച്ചു. കടലിൽ നന്നായി നീന്തി പരിചയമുള്ള പ്രതാപ് ചുഴിയിൽപെട്ടാകാം മുങ്ങിയതെന്നാണ് നിഗമനം.

ഭാര്യ: ശ്രീജ. മക്കൾ: ശ്രീലക്ഷ്മി (പ്ലസ്വൺ വിദ്യാർഥിനി, പ്രോവിഡൻസ് ഗേൾസ് സ്കൂൾ), വിഘ്നേഷ് (ഒമ്പതാം ക്ലാസ് വിദ്യാർഥി, സെൻറ് ജോസഫ്സ് ബോയ്സ്). പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശോഭന. സഹോദരങ്ങൾ: സാബു (മത്സ്യത്തൊഴിലാളി), കമൽ (ഖത്തർ), ജാൻസി. സംസ്കാരം ബുധനാഴ്ച രാവിലെ െവസ്റ്റ്ഹിൽ ശ്മശാനത്തിൽ. ആറു വർഷമായി ഖത്തറിൽ ഡ്രൈവറായി േജാലി ചെയ്യുകയായിരുന്ന പ്രതാപ് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

Tags:    
News Summary - drowning death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.