ചാലക്കുടി: കാടുകുറ്റിയില് ചാലക്കുടിപ്പുഴയിലിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാടുകുറ്റി പാനികുളം ആൻറുവിെൻറ മകന് ആഗ്നല്‍ (13), കാടുകുറ്റി ചിറമേല്‍ ഷൈമോ െൻറ മകന് മിനോഷ് (13) എന്നിവരാണ് മരിച്ചത്. കോട്ടക്കടവ് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയോടെയാ യിരുന്നു അപകടം.
അന്നനാട് യൂനിയന്‍ ഹയര്‍ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. പത്താം ക്ലാസ് മോഡല്‍ പരീക്ഷയായതിനാല്‍ ചൊവ്വാഴ്ച എട്ടാം ക്ലാസുകാര്‍ക്ക് അവധിയായിരുന്നു. ആഗ്നലും മിനോഷും മറ്റൊരു സഹപാഠിയും ചേര്‍ന്ന് കളിക്കാന്‍ കോട്ടക്കടവ് ഭാഗത്ത് പുഴയോരത്തേക്ക് പോവുകയായിരുന്നു. ശരിയായി നീന്തല്‍ വശമില്ലെങ്കിലും ഇരുവരും പുഴയിലിറങ്ങി. കൂടെയുണ്ടായിരുന്ന സഹപാഠി പുഴയോരത്ത് തന്നെ ഇരുന്നു.
പാറക്കെട്ടിന് സമീപം വെള്ളത്തില്‍ ഇരുവരെയും കാണാതായതോടെ സഹപാഠി നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മിനോഷിെൻറ മാതാവ്: ദിവ്യ. സഹോദരി: ഡൊമിനിഷ. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് കാടുകുറ്റി ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍. ആഗ്നലിെൻറ മാതാവ്: സിനി. സഹോദരി: ഏയ്ഞ്ചല്‍ മറിയ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് അന്നനാട് സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.