മുക്കം: കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ മരിച്ച 300 മലയാളികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കാരിക്കേച്ചറിസ്റ്റ് റോഷ്നയുടെ ഓര്‍മവര. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് വര സംഘടിപ്പിച്ചത്.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടില്‍ റോഷ്നയുടെ വീട്ടില്‍ സംഘടിപ്പിച്ച ഓര്മവരയുടെ പ്രകാശനം ടെലിഫിലിം സംവിധായകന് സലാം കൊടിയത്തൂര്‍ നിർവഹിച്ചു. ജി.ആര്. മീഡിയ ഡയറക്ടര്‍ സാലിം ജീറോഡ് അധ്യക്ഷത വഹിച്ചു.
ഫറോക്ക് ഇര്‍ശാദിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷിറാസ് പുവച്ചാല്, കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ്, നിസാം കാരശ്ശേരി, യു. നസീബ്, എം. റന എന്നിവര്‍ സംസാരിച്ചു. ഒരാഴ്ച കൊണ്ട് ഓര്‍മവര പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലുൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിെൻറ മകളാണ് റോഷ്ന. എം.ഇ.സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റോഷ്ന മുക്കം കാരശ്ശേരിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.