കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട കാറിൽ അബോധാവസ്ഥയിൽ കണ്ട ഡോക്ടർ മരിച്ചു. ആനക്കുഴിക്കര റേഷൻ കടക്ക് സമീപം ഗ്രേസിൽ താമസിക്കുന്ന ഡോ. രവികുമാർ (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ച ഒന്നോടെ കുറ്റിക്കാട്ടൂർ വില്ലേജ് ഓഫിസിനു സമീപം പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് ഡോക്ടറെ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊണ്ടോട്ടി സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെയാണ് സംഭവം. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ്. ഭാര്യ: അനു ലോറൻസ് (ഹെഡ് നഴ്സ്, കോട്ടപറമ്പ് ഹോസ്പിറ്റൽ).
പിതാവ്: കുട്ടപ്പൻ. മാതാവ്: തങ്കമ്മ. മക്കൾ: രോഹിത്, രാഹുൽ (വിദ്യാർഥികൾ). സഹോദരങ്ങൾ: രാജേന്ദ്രൻ, മോഹൻരാജ്, ദേവദാസ്, വിജയകുമാർ (ആസ്ട്രേലിയ), ചിത്ര, ജയകുമാരി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.