സ്വന്തം കുടുംബത്തോടുള്ള അത്രമേൽ സ്നേഹമാണ് ഒാരോ പ്രവാസിയെയും മണലാരണ്യത്തിലേക്ക് വിമാനംകയറ്റുന്നത്. കുടുംബത്തെ ദാരിദ്രത്തിൽ നിന്ന് കരകയറ്റാനായി മറുനാട്ടിൽ അകവും പുറവും നീറ്റുേമ്പാൾ അപകടമരണം പോലുള്ള ദാരുണസംഭവങ്ങൾ അവരെ തട്ടിയെടുക്കും. അങ്ങിനെയൊന്നാണ് നവംബർ 16ന് ദോഹയിൽ സംഭവിച്ചത്. അന്ന് രാത്രി ഇൻഡസ്ട്രിയൽ ഏരിയ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലിയും (42) കോഴിക്കോട് ഒളവണ്ണ ഗുരൂവായൂരപ്പൻ കോളജ് മാത്രകുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീണ്‍ കുമാറും (52) വാഹനമിടിച്ച് മരിച്ചത്. രണ്ട് പേരും ദോഹ അലി ഇൻറര്‍നാഷണല്‍ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരായിരുന്നു. മുഹമ്മദലി മൂന്നുവർഷവും പ്രവീൺ കുമാർ ഒന്നരവർഷവുമായി കമ്പനിയിൽ ജോലിക്ക് ചേർന്നിട്ട്. ഇരുവർക്കും സ്വന്തമായി വീടില്ല. അടച്ചുറപ്പുള്ള വീട്ടിൽ കുടുംബത്തെ അന്തിയുറക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മറുനാട്ടിൽ അവരുടെ ജീവൻ പൊലിയുന്നത്.
മുഹമ്മദലിക്ക് 16, 12 വയസുള്ള രണ്ട് പെൺകുട്ടികളും 12കാരനായ മകനുമാണുള്ളത്. പ്രവീൺകുമാറിന് 15 വയസുകാരിയായ മകളും ഒമ്പതുവയസുള്ള മകനുമുണ്ട്.മാസന്തോറും വീട്ടിലെത്തുന്ന ഇവരുടെ ശമ്പളം പൊടുന്തനെ മുടങ്ങുേമ്പാൾ നിത്യേനയുള്ള കാര്യങ്ങൾക്ക് പോലും കുടുംബങ്ങൾ കഷ്ട്ടപ്പെടുന്ന സ്ഥിതിയായിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാൻ ആർക്കുമാകില്ലെങ്കിലും കമ്പനിയുടെ ഉടമ മലയാളിയായ മുഹമ്മദ് ഈസ ഒരു കാര്യം ഉറപ്പിച്ചു. അവർ മരിച്ചാലും അവരുടെ ശമ്പളം കമ്പനി ഉള്ള കാലത്തോളം മുടങ്ങാതെ വീട്ടിലെത്തിക്കുമെന്ന്. ഇൗ മാസം മുതൽ തന്നെ ശമ്പളം വീടുകളിൽ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.