തിരുവനന്തപുരം: നഗരം വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ ജില്ല ഭരണകൂടത്തിനെതിരെ വിമർശനവുമായി മേയർ കെ. ശ്രീകുമാർ. അരുവിക്കര അണക്കെട്ട് തുറന്നു വിടുമ്പോൾ ജില്ല ഭരണകൂടത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചില്ല. അണക്കെട്ട് തുറന്നു വിടുന്ന കാര്യം നേരത്തേ അറിയിച്ചിരുന്നുവെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ട് തുറന്നു വിടുന്ന കാര്യത്തെ കുറിച്ച് നഗരസഭയെ അറിയിച്ചിരുന്നില്ല. തുറന്നു വിടുന്നതിന് മുമ്പ് അണക്കെട്ടിെൻറ ഇരുകരയിലും കഴിയുന്ന ആളുകളെ അറിയിക്കാമായിരുന്നു. അണക്കെട്ടിൽ വെള്ളം നിറഞ്ഞതിെൻറ ഭാഗമായി തുറന്നു വിട്ടതായിരിക്കാം. മഴ വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുന്നറിയിപ്പ് നൽകിയ ശേഷമാണ് അണക്കെട്ട് തുറന്നതെന്ന് തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. വീഴ്ച പറ്റിയിട്ടില്ല. എല്ലാ പ്രോട്ടോകോളുകളും പാലിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
അണക്കെട്ട് തുറക്കുന്ന കാര്യം പ്രോട്ടോകോൾ അനുസരിച്ച് നഗരസഭയേയും അറിയിച്ചിരുന്നു. നഗരത്തിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണം അണക്കെട്ട് തുറന്നതല്ല. എന്തുകൊണ്ടാണ് മേയർ ഇത്തരത്തിൽ പ്രതികരിച്ചതെന്ന് അറിയില്ലെന്നും ജില്ല കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.