നിലമ്പൂർ: കോയമ്പത്തൂരിൽ ഭീകരവിരുദ്ധ സ്ക്വാഡ് മാവോവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഡോ. ദിനേശിനെ നിലമ്പൂർ കാട്ടിലെത്തിച്ച് തെളിവെടുത്തു. 2016 നവംബർ 24ന് പൊലീസുമായി വെടിവെപ്പുണ്ടായ കരുളായി വരയൻമലയിലെത്തിച്ചാണ് തെളിവെടുത്തത്.
ഏറ്റുമുട്ടലിന് ശേഷം ഇവിടെ മാവോവാദികൾ തമ്പടിച്ചിരുന്ന ഷെഡിൽനിന്ന് ലഭിച്ച പെൻഡ്രൈവും ചിത്രങ്ങളും പരിശോധിച്ചതിൽനിന്നാണ് ദിനേശ് യോഗങ്ങളിൽ പങ്കെടുത്തതായി തെളിവ് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു . ഇതുമായി ബന്ധപ്പെട്ട് എടക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണിയാൾ. പിപ്ൾസ് ഗറില്ല ആർമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തേനി കാർത്തിക് കുമാർ വഴിയാണ് മാവോവാദി സംഘടനയിലെത്തിയതെന്നും വരയൻമലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അജിതയാണ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതെന്നും മൊഴി നൽകിയതായി െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.