തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നേരത്തെയുള്ളതിൽ നിന്ന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിട്ട ില്ലെന്ന് ദേവസ്വം കമീഷണർ എൻ. വാസു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബോർഡ് ബാധ്യസ്ഥമാണെന്ന് നേരത്തെ വ്യക്തമ ാക്കിയതാണെന്നും തന്നോട് ദേവസ്വം ബോർഡ് പ്രസിഡൻറ് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഇൗ നിലപാട് മാറ്റം തെൻറ അറിവോടെ അല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേവസ്വം കമീഷണറോട് വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡൻറ് ദേവസ്വം കമീഷണറുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും കൂടുതൽ പ്രതികരണം കൂടിക്കാഴ്ചക്ക് ശേഷം നടത്തുമെന്ന് ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.