ന്യൂഡല്‍ഹി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരുട െ ഭാര്യ ദേവകി പണിക്കര്‍ (95) നിര്യാതയായി. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു. ഗുഡ്ഗാവിലെ വസതിയില്‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മകള്‍ അംബിക കൂടെയുണ്ടായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് ലോധി റോഡ് പൊതുശ്മശാനത്തില്‍. ദീർഘകാലമായി ഡല്‍ഹിയിലാണ് താമസം. നയതന്ത്ര വിദഗ്ധനും സ്ഥാനപതിയുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കരുടെ മകളാണ്.
1951 ലാണ് ദേവകി പണിക്കരും എം.എന്നും തമ്മിലുള്ള വിവാഹം നടന്നത്. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവ് സർദാർ കെ എം പണിക്കാരോടൊപ്പം ചൈനയിൽ താമസിച്ച ശേഷം നാട്ടിലേക്കു മടങ്ങിയ ദേവകി പണിക്കർ സമാധാന സാംസ്കാരിക മഹിള പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
"പുതിയ ചീന എങ്ങോട്ട്' എന്ന പ്രസംഗപരമ്പരയുമായി കേരളീയരെയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച് പര്യടനം നടത്തിയിരുന്നു. ഈ ഘട്ടത്തിൽ കൊല്ലത്തെത്തിയ വേളയിലാണ് എം.എന്നുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും.
എല്ലാ ആഡംബരങ്ങളും വെടിഞ്ഞ് ലളിത ജീവിതമാണ് അവർ നയിച്ചത്. എം.എെൻറ എല്ലാ കഷ്ടപ്പാടും ദാരിദ്ര്യവും അവർ പങ്കിട്ടു. പിനീട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അവര്‍ വീട്ടമ്മയുടെ റോളിലെക്കൊതുങ്ങി. എം.എെൻറ നിര്യാണത്തിന് ശേഷമാണ് ഡൽഹിയിലേക്ക് താമസം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.