കോട്ടയം: മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഡെൻറൽ കോളജ് വിദ്യാർഥി മുങ്ങിമരിച് ചു. ഒഴുക്കിൽപെട്ട മറ്റൊരാൾ രക്ഷപ്പെട്ടു. കോട്ടയം ഗവ. ഡെൻറൽ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയും കൽപറ്റ േനാർത് ത് പൗർണമിയിൽ വേണുഗോപാലിെൻറ മകനുമായ വിഷ്ണുവാണ് (20) മരിച്ചത്. പാറമ്പുഴ ഡിപ്പോ കടവിൽ ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.
അവധിദിനമായിരുന്നതിനാൽ ഗാന്ധിനഗറിലെ ഡെൻറൽ കോളജ് ഹോസ്റ്റലിൽനിന്ന് വൈകീട്ട് അഞ്ചോടെ വിഷ്ണുവും 11 കൂട്ടുകാരും പാറമ്പുഴയിലെ മൈതാനത്ത് ഫുട്ബാൾ കളിക്കാനെത്തിയതായിരുന്നു. കളികഴിഞ്ഞ് സംഘം സമീപത്തെ ആറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ വിഷ്ണുവും കൂട്ടുകാരനും ബണ്ടിൽ കയറിനിൽക്കുേമ്പാൾ തെന്നി വെള്ളത്തിേലക്ക് വീഴുകയായിരുന്നു.
വിഷ്ണു ഒഴുക്കിൽപെട്ട് താഴേക്കുപോയി. ഒഴുക്കിൽപെട്ട മറ്റൊരാൾ കല്ലിൽ പിടിച്ച് രക്ഷപ്പെട്ടു. വിഷ്ണു മുങ്ങിത്താഴുന്നതുകണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കൾ ബഹളംെവച്ചതോടെ നാട്ടുകാർ ഒാടിക്കൂടിയെങ്കിലും ആഴക്കൂടുതലായതിനാൽ ആർക്കും ഇറങ്ങാനായില്ല. ഇരുട്ട് വീണതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.
ഇവർ അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ െപാലീസും കോട്ടയം ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് സ്കൂബാ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിൽ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തേയും പാറമ്പുഴ ഡിപ്പോ കടവിൽ വിദ്യാർഥികൾ മുങ്ങിമരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.