പതിനാലുകാരൻ വാഴത്തോട്ടത്തിൽ മരിച്ച സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ

അഞ്ചൽ: ഏരൂരിൽ പതിനാലുകാരനായ വിദ്യാർഥിയെ വാഴത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് അന്വേഷണ റിപ്പോർട്ട്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസ് പുനരന്വേഷണം നടത്തി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരം.

ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ആലഞ്ചേരി വിഷ്ണു ഭവനിൽ ബാബു^സിന്ധു ദമ്പതികളുടെ മകൻ വിജീഷിനെയാണ് കഴിഞ്ഞ ഡിസംബർ 20ന് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള വാഴത്തോട്ടത്തിലെ ഉണങ്ങിയ വാഴക്കൈകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാലുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നു.ഏരൂർ പൊലീസ് അന്വേഷണം നടത്തി ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ വിജീഷിെൻറ മാതാപിതാക്കളും വിവിധ ദലിത് സാമൂഹിക സംഘടനകളും വെൽെഫയർ പാർട്ടിയും പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തി.

ഇതിനെത്തുടർന്ന് പുനരന്വേഷണം നടത്തുന്നതിന് റൂറൽ എസ്.പി ഹരിശങ്കറുടെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല നൽകി. അദ്ദേഹം അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച പ്രാഥമിക വിവര റിപ്പോർട്ടിലാണ് ആത്മഹത്യ സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമാണ് വിജീഷിെൻറ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.