കൊല്ലം: ദുരൂഹ സാഹചര്യത്തിലുള്ള ദലിത് ബാലെൻറ മരണം ആത്മഹത്യയെന്ന് പൊലീസ്. വാഴക്കൈ കഴുത്തിൽ ചുറ്റി മരിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. 14കാരൻ വാഴക്കൈയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 20ന് രാവിലെയാണ് കുട്ടിയെ വാഴക്ക് കീഴിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ വാഴക്കൈകൊണ്ട് കെട്ടിയ രീതിയിലായിരുന്നു. കുട്ടി വാഴയിൽ തൂങ്ങി മരിച്ചതാണെന്ന റിപ്പോർട്ടാണ് അന്വേഷണം നടത്തിയ ഏരൂർ പൊലീസ് കോടതിയിൽ സമർപ്പിച്ചത്. വാഴക്കും കുട്ടിക്കും ഒരേ പൊക്കമാണെന്നും വാഴക്കൈക്ക് കുട്ടിയേക്കാൾ പൊക്കം കുറവാണെന്നുമാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ കുട്ടി വാഴയിൽ തൂങ്ങിമരിക്കുമെന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന കുട്ടിയുടെ മാതാപിതാക്കൾക്ക് കേസ് നടത്താനുള്ള സാമ്പത്തികാവസ്ഥയോ അറിവോ ഇല്ല. കേസിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം മനുഷ്യാവകാശ കമീഷന് കത്തയച്ചിരുന്നു. ഈ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.