തിരുവനന്തപുരം: ചക്രവാതചുഴി മൂലം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടിമിന്നലോട് കൂടിയ വ്യാപക മഴ കേരളത്തിൽ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തമിഴ്നാടിന്റെ തെക്കേ അറ്റത്തുള്ള ചക്രവാതചുഴിയിൽ നിന്ന് മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതാണ് കേരളത്തിലെ മഴക്ക് കാരണം. നവംബർ നാല് വരെ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും കൂടുതൽ മഴകിട്ടുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഒക്ടോബർ 22 മുതൽ 28 വരെ കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബർ 28 മുതൽ നവംബർ നാല് വരെ വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒക്ടോബർ 26ഓടെ തുലാവർഷം ആരംഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.