തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യകരമായ ചർച്ചകൾ നടക്കണം. അനാരോഗ്യകരമായ ചർച്ചകളിലേക്ക് പോകേണ്ടതില്ല.
സൈബർ ആക്രമണത്തിനെതിരായ കേരള പത്രപ്രവർത്തക യൂനിയെൻറ പരാതി എെൻറ കൈയിൽ ലഭിച്ചിട്ടില്ല. പത്രസമ്മേളനത്തിൽ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ചില മാധ്യമങ്ങൾ നിക്ഷിപ്ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു. മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സൈബർ ആക്രമണമെന്നാൽ ഇല്ലാത്ത കാര്യങ്ങൾ കെട്ടിചമച്ച് ആക്രമിക്കുന്ന രീതിയാണ്. ആരോഗ്യകരമായ വിമർശനം മറ്റൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.