കായംകുളം: മണ്ഡലത്തിലെ വികസന ആവശ്യം മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ ശ്രദ്ധയിൽപെട ുത്താൻ ശ്രമിച്ച യു. പ്രതിഭ എം.എൽ.എക്കുനേരെ സൈബർ ഗുണ്ട ആക്രമണം. ഫേസ്ബുക്കിലൂടെ പൊട്ട ിത്തെറിച്ച് എം.എൽ.എയും. കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പേജിൽ കമൻറിട്ടതാണ് ‘സൈബർ സഖാക്കളെ’ ചൊടിപ്പിച്ചത്. വിഷയത്തിൽ എം.എൽ.എയുടെ കുറിപ്പ് അനുചിതമാണെന്ന് മന്ത്രി പരസ്യമായി പ്രതികരിച്ചിരുന്നു. ഇതോടെയാണ് പ്രതിഭക്കുനേരെ സൈബർ ആക്രമണം ശക്തമായത്.
കുടുംബജീവിതംവരെ പരാമർശിച്ച കമൻറുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിഭ നടത്തിയത്. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടന കാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ സംഘടിത അറ്റാക്ക് മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതിഭ കുറിച്ചിരിക്കുന്നത്.
വ്യക്തിപരമായി ചിലർക്കുള്ള വിരോധം കമൻറുകളിലൂടെ പുറത്തുവന്നത് മനസ്സിലായി. കുടുംബജീവിതം പരാമർശിച്ചവരെ ‘സഖാവ്’ എന്ന് സംബോധന ചെയ്യാൻ അറക്കും. സൈബർ ഗുണ്ടായിസമെന്നാണ് ഇതിനെ വിശേഷിപ്പിക്കാൻ കഴിയുകയെന്നും കൂടുതൽ ഇപ്പോൾ പറയുന്നില്ലെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.