തൃശൂർ: കഞ്ചാവുകേസ് പ്രതി രഞ്ജിത്ത്കുമാർ എക്സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്സൈസ് പ്രിവൻറീവ് ഓഫിസറും ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗവുമായ അമ്മാടം പെരുമ്പിളിശേരി മുള്ളക്കര വീട്ടിൽ അനൂപ് കുമാർ (47) , പ്രിവൻറീവ് ഓഫിസറും, അയ്യന്തോൾ ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡ് അംഗവുമായ എറിയാട് സ്വദേശി വലിയവീട്ടിൽ അബ്ദുൽ ജബ്ബാർ (50), എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗവും സിവിൽ എക്സൈസ് ഓഫിസറുമായ കാട്ടകാമ്പാൽ സ്വദേശി പെങ്ങാമുക്ക് മടിശേരി വീട്ടിൽ നിധിൻ എം. മാധവൻ (32) എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. എട്ട് പേരാണ് പ്രതികൾ.
എക്സൈസ് സ്ക്വാഡ് അംഗങ്ങളായ ഊരകം വലിയാട്ടുപറമ്പിൽ വി.എം. സ്മിബിൻ (31), മറ്റത്തൂർ മൂന്നുമുറി കുന്നത്തുപറമ്പിൽ വീട്ടിൽ മഹേഷ് (28) എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.കേസുമായി ബന്ധപ്പെട്ട് പ്രിവൻറിവ് ഓഫിസര്‍മാരായ വി.എ. ഉമ്മര്‍, എം.ജി. അനൂപ് കുമാര്‍, അബ്ദുൽ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നിധിന് എം.മാധവന്, വി.എം. സ്മിബിന്, എം.ഒ. ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനിടെ, മരണം സംബന്ധിച്ച നിർണായക തെളിവ് പൊലീസ് ശേഖരിച്ചു. കസ്റ്റഡിയിൽ എടുത്ത സ്ഥലവും പാവറട്ടി പാലത്തിനടുത്തുള്ള ഗോഡൗണിൽ കൊണ്ടുവന്നതുമായ ചിത്രങ്ങളാണ് നിർണായകമായത്. പാവറട്ടി, മുല്ലശ്ശേരി കേന്ദ്രങ്ങളിൽ നിന്ന് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. രഞ്ജിത്തുമായി പോകുന്ന വാഹനത്തിെൻറ ദൃശ്യങ്ങളും ലഭിച്ചു.
ഗുരുവായൂർ എ.സി.പി ബിജുഭാസ്കറിെൻറ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.